Total Pageviews

Sunday 7 December 2014

വിസ്മൃതിയിലാഴ്ത്തപ്പെട്ട(കൊല്ലപ്പെട്ട) "കാളിയാർ"മർഫി സായിപ്പും "കാളിയാർ വേലുത്തമ്പി" ശങ്കരപ്പിള്ളയും

വിസ്മൃതിയിലാഴ്ത്തപ്പെട്ട(കൊല്ലപ്പെട്ട) "കാളിയാർ"മർഫി സായിപ്പും
"കാളിയാർ വേലുത്തമ്പി" ശങ്കരപ്പിള്ളയും
ജെ.ജെ.മർഫിയെക്കുറിച്ചു കേൾക്കാത്ത മദ്ധ്യതിരുവിതാം കൂർ കാർ
കാണില്ല.കാഞ്ഞിരപ്പള്ളിക്കാരുടെ,കോട്ടയം കാരുടെ ആരാധനാപാത്രം
110 കൊല്ലം മുമ്പു യേന്തയാറിൽ റബർ കൃഷി തുടങ്ങിയ സായിപ്പ്.യേന്തയാറിൽ
തന്നെ മരണാനന്തരജീവിതവും ആഗ്രഹിച്ച,നാട്ടിലേക്കു മടങ്ങാൻ തയ്യാറാകാതിരുന്ന
ജെ.ജെ.മർഫിയുടെ ശവകുടീരം റബ്ബർ ബോർഡ് ഏറ്റെടുത്തു സംരക്ഷിക്കുന്നു.
സായിപ്പിന്റെ സ്മരണ നിലനിർത്താൻ ഏന്തയ്യാറിൽ ജെ.ജെ.മർഫി മെമ്മോറിയൽ
ഹയർ സെക്കണ്ടറി സ്കൂളുണ്ട്.
മർഫിയുടെ സ്മരണ നിലനിൽക്കും.

എന്നാൽ അങ്ങു കുടയത്തൂർ മലകളിൽ വണ്ണപ്പുറത്തും കാളിയാറ്റിലും 1907 മുതൽ
ഹാരിസണു വേണ്ടി റബർ കൃഷിചെയ്തു രക്ത സാക്ഷിയായ ഏ.സി,മോറൽ
എന്ന സായിപ്പിനെ കുറിച്ചറിയാവുന്ന മലയാളികൾ വിരളം.
കാളിയാറിന്റെ കഥ എന്ന ദേശചരിത്രത്തിൽ സംസ്കൃത പണ്ഡിതൻ കൂടിയായ
പ്രൊഫ.കെ.യൂ,ചാക്കോ അക്കഥ പറയുന്നു.
ഒപ്പം റബർ അധിനിവേശത്തിനെതിരെ പോരാടി മോറൽ സായിപ്പിനെ കുത്തി മലർത്തി
കൊന്ന ധീരഡേശാഭിമാനി/കർഷകൻ പുതിയവീട്ടിൽ ശങ്കരപ്പിള്ള
എന്ന കാളിയാർ കാരന്റെ കഥയും പ്രൊഫസ്സർ പറയുന്നു.
ജെ.ജെ.മർഫി  എന്ന സായിപ്പ് ആണു കേരളത്തിൽ റബർ കൃഷി കൊണ്ടു വന്നത്
എന്നാണു പൊതുവേ ഉള്ള ധാരണ.റബർ ബോർഡ് അങ്ങനെ പറയുന്നു.എഴുതുന്നു.
മർഫിയുടെ ശവകുടീരം അവർ സ്മാരകം ആക്കാൻ പോകുന്നു.മർഫി സായിപ്പിനെ
കുറിച്ചു വീഡിയോ ഇറക്കി.ആദ്യം തട്ടേക്കാട്ടും പിന്നെ ഏന്തയാറിലും റബർ കൃഷി
തുടങ്ങിയത് മർഫി തന്നെ 1903 ലാവണം.പക്ഷേ അതേകാലത്തു തന്നെ മറ്റൊരു സായിപ്പും
കേരളത്തിലെ തൊടുപുഴയിൽ,കൃത്യമായി പറഞ്ഞാൽ റബർ കൃഷി തുടങ്ങി.റബർ ബോർഡും
മർഫിയെ കുറിച്ചു ബ്ലോഗ് എഴുതിയിയ പാറായിത്ത്രകനും പക്ഷേ ഈ സായിപ്പിനെ കണ്ടതായി,
കേട്ടതായി നടിച്ചില്ല.
കാളിയാറിന്റെ കഥ എഴുതിയ സംസ്കൃതപണ്ഡിതൻ പ്രൊഫ.കെ.യു.ചാക്കോ ആണു എ.സി.മോറൽ
എന്ന സായിപ്പിന്റെ കഥ നമ്മോടു പറയുന്നത്.കാലിയാറിൽ 1900 കളിൽ ഹാരിസൺ കമ്പനിയ്ക്കു
വേണ്ടി റബർ കൃഷി തുടങ്ങിയത് മേജർ മോറൽ ആയിരുന്നു.1907 ആയപ്പോൾ മോറൽ 124 ഏക്കറിൽ
റബർ പിടിപ്പിച്ചിരുന്നു.1908 ല് 410 ഏക്കർ.1909 ല് 100 ഏക്കർ.1911 ല്297 ഏക്കർ.1012 ല്123 ഏക്കർ.
1013 ല് 56 ഏക്കർ എന്നിങ്ങനെ നിരവധി ഏക്കർ റബർ തോട്ടം കാളിയാർ മേഖലയിൽ മോറലും
കൂട്ടരും കൃഷിചെയ്തെടുത്തു.
ഗോതമ്പു കർഷകരുടെ നാട്ടിൽ നിന്നു വന്ന മോറൽ സായ്പ്പ് ചുറ്റുപാടും നെൽക്കൃഷി ചെയ്ത നാട്ടുകാരുടെ
കാര്യമോ റബർ പ്രകൃതിയിൽ വരുത്തുന്ന മാറ്റങ്ങളൊ ശ്രദ്ധിച്ചില്ല.സ്വാഭാവികമായും നാട്ടുകാർ മോറൽ
സായിപ്പിന്റെ റബർ കൃഷിയ്ക്കെതിരായി.മർഫിയെപ്പോലെ നാട്ടുകാരെ സ്നേഹിക്കുന്ന,അവരെ സഹായിക്കുന്ന
സ്വഭാവക്കാരനായിരുന്നില്ല മോറൽ എന്ന അയർലണ്ടുകാരൻ.പതിനെട്ടര തോട്ടം വച്ചു പിടിപ്പിച്ച ഹാരിസൺ
കമ്പനിയുടെ വെറും "അരത്തോട്ടം" മാത്രമായിരുന്നു കാളിയാർ എസ്റ്റേറ്റ്,
പക്ഷേ നാട്ടുകാർ വിപ്ലവം ഉണ്ടാക്കിയത് കാളിയാരിലായിരുന്നു.
നേതൃത്വം നൽകിയത് കാളിയാർ പുലി,കാളിയാർ വേലുത്തമ്പി,കാലിയാർ ഭഗത് സിംഗ്,കാളിയാർ ഏംഡൻ
ചെമ്പകരാമൻ പിള്ള എന്നെല്ലാം വിശേഷിപ്പിക്കാവുന്ന പുതിയ വീട്ടിൽ ശങ്കരപ്പിള്ളയും.
കാളിയാർ തോട്ടത്തിനു നടുവിലും ചുറ്റും നാട്ടുകാരുടെ നെൽ  വയലുകൾ ഉണ്ടായിരുന്നു.
നെൽക്കർഷകരെ മോറൽ തുടർച്ചയായി ഭീക്ഷണിപ്പെടുത്തുകയും കോടതി കയറ്റുകയും പതിവായിരുന്നു.
എപ്പോഴും തോക്കുമായി നടക്കയും കുതിരപ്പുറത്തു സഞ്ചരിക്കയും ചെയ്തിരുന്ന മോറൽ നാട്ടുകാർക്കും
നെൽക്കർഷകർക്കും പേടി സ്വപ്നമായിരുന്നു."നാട്ടുകാരുടെ ചോറു മുട്ടിയ്ക്കുന്ന പണികളായിരുന്നു
മോറൽ സായിപ്പിന്റേത്" എന്നായിരുന്നു ആളുകൾ പറഞ്ഞിരുന്നത്.
പാടങ്ങളുടെ ചുറ്റുമുള്ള വനങ്ങളിൽ നിന്നുംചവർ വെട്ടി കെട്ടുകളായി വയലുകളിൽ നിക്ഷേപിച്ചാണു
നാടുകാർ വയൽ ഉഴുതു നെൽക്കൃഷി ചെയ്തിരുന്നത്.കന്നി മാസത്തിലായിരുന്നു വിതയും ഞാറു നടലും.
(കന്നിയിലെ മകം ഇന്നും നാഞ്ച്ചിനാട്ടിലെ വെള്ളാളർ നെല്ലിന്റെ ജന്മദിനമായി ആഘോഷിക്കുന്നു).
മോറൽ സായിപ്പിന്റെ റബർ കൃഷി വന്നതോടെ,വനനശീകരണം ആരംഭിച്ചതോടെ നാട്ടുകാർക്കു
ആവശ്യത്തിനു ചവർ വനത്തിൽ നിന്നു കിട്ടാതെ വന്നു.
"വീടും കുടിയും  പാടങ്ങളും 
എഴുതിവിറ്റു പണമെല്ലാവർക്കും
വെള്ളത്തിലെ കുമിളപോലെ കളഞ്ഞു
കുളിച്ചല്ലോ സായിപ്പേ,കഷ്ടമാണേ"
എന്നെല്ലാം നാട്ടിലെ നെൽക്കർഷകർ സായിപ്പിനോടും കൂട്ടരോടും പരാതി പറഞ്ഞു.ഒന്നല്ല.പലതവണ.
തോട്ടത്തിലെ കുന്നുകളിൽ നിന്നു വെള്ളച്ചാലുകൾ കീറി മോറൽ സായിപ്പി വയലുകളിലേക്കു മഴവെള്ള
പാച്ചിലുകൾ നിർമ്മിച്ചു.സഹിക്കവയാതെ പുതിയ വീട്ടിൽ ശങ്കരപ്പിള്ള എന്ന അഭ്യാസിയായ കർഷകൻ
സായിപ്പിനെ വെല്ലുവിളിച്ചു.
ഒരു കർഷകമാസത്തിലെ കോരിച്ചൊരിയുന്ന മഴ സമയത്തായിരുന്നു സംഭവം.
നാട്ടിലെ കൊല്ലപ്പണിക്കൻ 

1 comment: